My Photo
Name:
Location: Zurich, Switzerland

തമിഴിനെയും മലയാളത്തിനെയും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു സാധാരണ കോട്ടയംകാരന്‍.

Thursday, July 13, 2006

തിരുമങ്കൈയാഴ്വാരാല്‍ അനുഗ്രഹിക്കപ്പെട്ട ആറു പ്രബന്ധങ്ങളില്‍ വെച്ച്‌ തിരുനെടുന്താണ്ടകം ആറാമത്തൈയും അതിനാല്‍ തന്നെ ചരമ പ്രബന്ധവുമാകുന്നു. പെരിയതിരുമൊഴിയുടെ അവസാന പതികത്തില്‍, "വേമ്പിന്‍പുഴു വേമ്പന്നി ഉണ്ണാത്‌" എന്നും അടിയേന്‍ "നാന്‍ പിന്നും ഉന്‍ ചേവടിയെന്റ്രി നയവേന്‍" എന്നും ഉള്ള തിരുമങ്കൈ ആഴ്‌വാരുടെ മോക്ഷ പ്രാപ്തിക്കായുള്ള പ്രാര്‍ത്ഥന ഭഗവത്‌ ശേഷത്വം ഉണര്‍ന്നിട്ടുള്ള ജ്ഞാനംകൊണ്ടും, സാക്ഷാത്‌ മന്മഥ മന്മഥനായിരിക്കുന്ന ഈശ്വര സൌന്ദര്യത്തില്‍ ഉള്ള ഈടുപാടിനാലൂം ആയിരുന്നാലും, ജ്ഞാനാന്‍ മോക്ഷം എന്നു വേദാന്ത പ്രയുക്ത്മാകായാല്‍, സത്താപ്രയുക്‍തമായ സൌന്ദര്യത്തിലുള്ള അഭിനിവേശത്തൈ കുറച്ച്‌, സ്വരൂപപ്രയുക്‍തമായ ജ്ഞാനത്താലുള്ള അഭിനിവേശമാക്കി ഉയര്‍ത്താനുള്ള ഈശ്വര നിര്‍ഹേതുകമായ കൃപാ കടാക്ഷത്തംകൊണ്ട്‌, പൃഥക്‌ ഉപലബ്ധിയാലും, പൃഥക്‌ സ്ഥിതിയാലും ജീവാത്മാവും പരമാത്മാവും തമ്മില്‍ ഒഴിക്കാന്‍ പറ്റാത്തവിധം ഒന്‍പതുവിധ സംബന്ധരൂപകമായ ജ്ഞാനം ആഴവാര്‍ക്ക്‌ ഉണ്ടാകണം എന്നതുകൊണ്ട്‌, സര്‍വേശ്വരന്‍, കിഴിയോടേ സ്വത്തു കൊടുക്കും പോലേ ("കിഴിച്ചീരയോടേ ധനത്തൈ കൊടുപ്പാരൈ പോലേ" എന്നു വ്യാക്യാനം) സര്‍വ്വാര്‍ത്ഥപ്രകാശകമായ തിരുമന്ത്രത്തൈയും, സൌശീല്യാദിഗുണങ്ങളൈയും, തിരുമന്ത്രത്തിനു അതിര്‍വരമ്പായ്‌ നിലകൊള്ളുന്ന ദിവ്യദേശങ്ങളൈയും കാട്ടികൊടുത്തു.അതിനെ മേല്‍ക്കൊണ്ട്‌ ആഴ്വാരും "വാടിനേന്‍ വാടി" എന്നു പെരിയ തിരുമൊഴി മുതല്‍ പതികത്തില്‍ തുടങ്ങി, ഒരുനാള്‍ചുറ്റം എന്ന പത്താം പത്തിലെ പതികം വരൈ പെരിയ തിരുമൊഴിയില്‍ എണ്‍പത്തിനാലു ദിവ്യദേശങ്ങളൈ മംഗളാശാസനം ചെയ്‌തു. അതു മൂലം, ഈശ്വരന്‍ ആശയോടേ ഇരുന്നരുള്‍ചെയ്‌ത (ഉഹന്തു അരുളിന നിലങ്കള്‍ എന്നു പൂര്‍വ്വാചാര്യ വചനം) ദിവ്യദേശങ്ങളൈ ആശ്രയണീയവും, ഭോഗ്യവും, എന്നു അനുഭവം ചെയ്‌ത ആഴ്വാര്‍, പെരിയതിരുമൊഴി അവസാന പതികം ആയ മാത്തമുളാ എന്ന പാസുരത്തില്‍ "ആത്തങ്കരവാഴ്മരം പോള്‍ അഞ്ചുകിറേന്‍ എന്നും", "പാമ്പോടൂ ഒരു കൂരൈയിലേ പയിന്റ്രാല്‍ പോല്‍" എന്നും ത്യാജ്യദേഹത്തൈയും, സംസാരത്തൈയും കണ്ട്‌, ഭയപ്പെട്ടു ഈശ്വരപ്രാപ്‌തിക്കായ്‌ ആഗ്രഹിച്ചു. ആ അവസ്ഥയില്‍, ആഴ്വാര്‍ക്ക്‌ പരഭക്‍തി, പരജ്ഞാന പരമഭക്‍തി പര്യന്തമായ അവസ്ഥാ വിശേഷങ്ങള്‍ ഉണ്ടാകണം എന്നുള്ള ഈശ്വര നിശ്ചയം മൂലം ഭഗവദനുഭവം ആഴ്വാര്‍ക്ക്‌ നല്‍കിയില്ല. ഈശ്വരനില്‍ നിന്നുള്ള ഈ വേര്‍പാട്‌ താങ്ങാന്‍ ആവാതെ ഉള്ള ആഴ്വാരുടെ അവസ്ഥയില്‍, രണ്ടാം പ്രബന്ധം ആയ തിരുക്കുറുന്താണ്ടകം അവതരിച്ചു. അതു കൊണ്ടു വിരഹം വര്‍ദ്ധിച്ചതല്ലാതെ കുറഞ്ഞില്ല, എന്നു മാത്രമല്ലാ, മൂന്നാം പ്രബന്ധമായ തിരുവേഴുകൂട്ടിരുക്കൈയില്‍ "നിന്‍ അടിയിണൈ പണിവന്‍ വരുമിടല്‍ അകലമത്തോ വിനയേ" എന്നു ആര്‍ത്ത പ്രപത്തിയും അനുഷ്ഠിച്ചു. അനന്തരവും അപേക്ഷിതമായ ഈശ്വരപ്രാപ്‌തി ഉണ്ടാകാത്തതുകൊണ്ടുള്ള രോഷത്തോടേ കൂടെ, "ചാപമാനയ സൌമിത്രേ" എന്ന ചക്രവര്‍ത്തി തിരുമകന്‍ വാക്യത്തിന്‍പ്പടിയും, തന്റെ കുലധനമായ നമ്മാഴവാര്‍ കാട്ടികൊടുത്ത "കുതിരിയായ്‌ മടലൂറുതും", "എന്നും യാം മടലൂര്‍ന്തും" എന്നും ഉള്ള വാക്യങ്ങളൈ മനസ്സില്‍ കൊണ്ട്‌, രണ്ടു മടല്‍ പ്രബന്ധങ്ങളൈ അനുഗ്രഹിച്ചു.

0 Comments:

Post a Comment

<< Home